കൊച്ചി: സംസ്‌ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളിൽ പ്‌ളേസ്‌മെന്റ് സൗകര്യം 2017 മുതൽ എടുത്തുകളയുന്നു. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ വൻകിട കമ്പനികളിൽ ജോലി ഉറപ്പാക്കിയിരുന്ന ക്യാമ്പസ് ഇന്റര്‍വ്യൂവുകള്‍ നിര്‍ത്തലാക്കാന്‍ കേരളാ ടെക്‌നോളജി യൂണിവേഴ്‌സിറ്റിയാണ് തീരുമാനിച്ചത്.
എന്നാൽ ഇതിനു പകരമായി ബിരുദധാരികളെ കമ്പനികള്‍ക്ക് റിക്രൂട്ട് നടത്തുന്നതിനായി ഒരു പൊതുസംവിധാനം യൂണിവേഴ്‌സിറ്റിയുടെ നേത്രത്വത്തിൽ നടപ്പിലാക്കും. ഈ സംവിധാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് അവരുടെ പേര് റജിസ്‌റ്റര്‍ ചെയ്യാനാകും. പിന്നീട് ഈ പൂളിൽ നിന്നും കമ്പനികള്‍ റിക്രൂട്ട്‌മെന്റ് നടത്തും.കെടിയുവിന് കീഴിലുള്ള 155 എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
കേരളത്തിൽ നിന്നും കഴിഞ്ഞ വർഷം ഏകദേശം 15 ലക്ഷം കുട്ടികളെ ആണ് ഇ കോമ്മെഴ്സ് കമ്പനികൾ സ്വന്തമാക്കിയത്. ഈ വർഷവും കേരളത്തിൽ പ്ലേസ്മെന്റ് നടത്താൻ അവർ കോളേജുകളെ സമീപിച്ചിരുന്നു. ജോലിരഹിത സമൂഹത്തിൽ ഇതും ഒരു തിരിച്ചടി ആകുമോ എന്ന് കാത്തിരുന്നു കാണാം.
Photo Courtesy : google/ images may be subject to copyright
Add comment