ന്യൂഡൽഹി : ആധാർ കാർഡ് ഇനി കൂടുതൽ ഉപയോഗങ്ങളിലേക്ക്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിവിധ പെൻഷൻ പദ്ധതികൾ, ജൻധൻ യോജന, ഇപിഎഫ് എന്നീ ആറ് സേവനങ്ങൾക്ക് കൂടി ഇനി മുതൽ ആധാർ കാർഡ് ഉപയോഗിക്കാമെന്ന് സുപ്രീംകോടതി. എന്നാൽ ഇത് നിർബന്ധിക്കാൻ പാടില്ലെന്നും ഉപഭോക്താവിന് തീരുമാനിക്കാമെന്നും കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്നു.
നിലവിലെ സാഹചര്യത്തിൽ ഗ്യാസ് സബ്സിഡിക്കു പുറമെയാണ് മറ്റു സേവനങ്ങളിലേക്കും ആധാർ വ്യാപിപ്പിച്ചത്. എച്ച്.എൽ. ദത്ത് അധ്യക്ഷനായ ഏഴംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇതുവരെ 92 കോടിയോളം രൂപ ഇതിനായി ചെലവഴിച്ചിട്ടുണ്ടെന്നും രേഖകളെല്ലാം വളരെ സുരക്ഷിതമാണെന്നും കേന്ദ്ര സർക്കാർ കോടതിയിൽ വാദിച്ചു. എന്നാൽ സേവനങ്ങൾ ലഭ്യമാകാൻ ആധാർ നിർബന്ധമാക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
Photo Courtesy : Google/ Images may be subjected to copyright
Add comment